Wednesday, May 13, 2009

വിചാരണ

സ്വസ്ഥമായിക്കിടന്നുറങ്ങിയ കവിയെ

പ്രേതരാത്രിയുടെ രണ്ടാംയാമത്തിൽ

അലറിക്കൂടിയ ആസ്വാദകർ

വിചാരണ ചെയ്യുന്നു.

നിന്റെ തിളച്ചവരികൾ

ഈ രാത്രിയിൽപോലും

ഞങ്ങളുടെ കുഞ്ഞുങ്ങളുടെ

സ്വസ്ഥതയറക്കുന്നു.

നിന്റെ വാക്കുകളിലെ കറുപ്പു

ഞങ്ങളുടെ ഗ്രന്ഥ്പ്പുരകളെ

പ്രണയങ്ങളോടൊപ്പം

എരിയിച്ചു കളയുന്നു.

കൊടും രാവിന്റെ ശൈത്യം

ഇറ്റിറ്റുവീഴുന്നക്രൂരകാലങ്ങളിൽ

ഊഷ്മാവരുളിയകമ്പിളികൾ

നീ വെട്ടിനിറുക്കുന്നു.

പ്രതീക്ഷകളുടെ ജീവാരുവിയിൽ

വിഷ്ച്ചാറ്‌ പകർന്ന നിൻ കവിതകൾ;

വാകുകൾ ഭക്ഷിച്ച ഞങ്ങളുടെ

ഉദരങ്ങളിലർബുദം പിറക്കുന്നു.

സ്വന്തം കവിതയുടെ കൊലക്കയര്

‍മുറുകിയ്യാഴങളിലെറിയപ്പെട്ട കവി

പട്ടുമ്മെത്തയില്‍ നിന്നും

പിടഞ്ഞെണീക്കുന്നു

No comments: